കോഴികള്‍ നഗരങ്ങളിലേക്ക്

കോഴികള്‍ നഗരങ്ങളിലേക്ക് …

image

(ഡോ. ബി. അജിത്ബാബു
കോ-ഓര്‍ഡിനേറ്റര്‍ ഐശ്വര്യ പദ്ധതി കേരള വെറ്ററിനറി സര്‍വ്വകലാശാല വെറ്ററിനറി കോളേജ് മണ്ണുത്തി.പി.ഒ. തൃശ്ശൂര്‍ 680651)

കോഴിമുട്ടയുടേയും ഇറച്ചിയുടേയും ഉപഭോഗത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്‍പന്തിയിലാണ്. 90% വും മാംസാഹാരപ്രിയരായ കേരളീയരുടെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യബോധവും ഇതിനു ബലമേകുന്നു. വന്‍ തോതില്‍ വ്യാവസായികോല്‍പ്പാദനം നടത്തുന്ന തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ഏറ്റവും ശക്തമായ വിപണി കേരളമാണ് എന്നതു തന്നെ ഇതിനുള്ള പ്രത്യക്ഷ തെളിവ്. പ്രതിദിനം 80 ലക്ഷത്തോളം കോഴിമുട്ടയും 120 ടണ്‍ കോഴിയിറച്ചിയും അംഗീകൃത ചെക്‌പോസ്റ്റുകളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്തേയ്‌ക്കെത്തുന്നു. ഇത് നമ്മുടെ ഉപഭോഗത്തിന്റെ മുക്കാല്‍ പങ്കോളം വരും. ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്തതയുമൊക്കെ സ്വപ്നം കാണുന്ന നമുക്ക് ഈ കണക്കുകള്‍ തികച്ചും അസ്വസ്ഥജനകമാണ്. എന്നാല്‍ ആസൂത്രിതമായ പദ്ധതികളിലൂടെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ രംഗത്തെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനായത് പ്രതീക്ഷയുണര്‍ത്തുന്നു.

വന്‍ തോതിലുള്ള വ്യാവസായികോല്പാദനം സാധ്യമാകുന്നില്ല എന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഈര്‍പ്പം കൂടിയ കാലാവസ്ഥ, തീറ്റയടങ്ങുന്ന ഉല്പ്പാദനോപാധികളുടെ ഉയര്‍ന്ന വില, ദിനം പ്രതി ഉയര്‍ന്നു വരുന്ന ജനസാന്ദ്രതയും അതിനനുസരിച്ചു കുറയുന്ന സ്ഥലലഭ്യതയും, വര്‍ദ്ധിച്ച തൊഴില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഈ പ്രതിസന്ധികള്‍ക്ക് കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമതല കൂട്ടായ്മകളിലൂടെ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ വ്യാപിപ്പിക്കുക എന്നതാണ് മുട്ടയുല്‍പാദനത്തിനായി നാം അവലംബിക്കുന്ന ബദല്‍ സംവിധാനം. നിരന്തര ഗവേഷണങ്ങളിലൂടെ കേരളത്തിലെ കാലാവസ്ഥക്കും അടുക്കള മുറ്റങ്ങള്‍ക്കുമിണങ്ങുന്ന ഗ്രാമശ്രീ, ഗ്രാമലക്ഷ്മി കോഴികളെ വെറ്ററിനറി സര്‍വ്വകലാശാലയുടെ പൗള്‍ട്രി ഉന്നത പഠന കേന്ദ്രം വികസിപ്പിച്ചെടുത്തത് ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ സംവിധാനങ്ങളുടേയുമൊക്കെ സഹകരണത്തോടെ ഇത് പ്രായോഗിക തലത്തിലെത്തിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ സര്‍ക്കാര്‍ ഫാമുകളിലൂടെയും അംഗീകൃത എഗ്ഗര്‍ നഴ്‌സറികള്‍ വഴിയും ഈ കോഴികളുടെ വ്യാപനം ഊര്‍ജ്ജിതമാക്കി വരുകയാണ്. ചുരുങ്ങിയ ചെലവില്‍ വീട്ടാവശ്യത്തിനുള്ള മുട്ട ഉല്‍പാദിപ്പിക്കുവാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ.

image

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വെറ്ററിനറി സര്‍വ്വകലാശാല നടത്തിയ തുടര്‍ പഠന ഗവേഷണങ്ങളിലൂടെ ഈ പദ്ധതികളുടെ പോരായമകള്‍ കെണ്ടത്തുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി കോഴികള്‍ക്ക് ഫാമില്‍ ലഭിക്കുന്ന ഉല്പ്പാദനം വീട്ടുമുറ്റങ്ങളില്‍ ഗണ്യമായി കുറയുന്നു എന്നതാണ് ഇതില്‍ പ്രധാനം. വര്‍ഷത്തില്‍ ശരാശരി 150 മുട്ടകള്‍ മാത്രമേ ഈ കോഴികളില്‍ നിന്നും ലഭിക്കുന്നുള്ളൂ. കൂടാതെ തുറന്നു വിട്ട് വളര്‍ത്തുന്ന രീതിയില്‍ നായ്ക്കളും കീരികളുമടങ്ങുന്ന ഇരപിടിയന്മാര്‍ മൂലം കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിക്കുന്നതായും കെണ്ടത്തി. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ട് വീടുകളിലും സംസ്ഥാനത്തിനും മുട്ടയുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനാകുമെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കേരള വെറ്ററിനറി സര്‍വ്വകലാശാല ‘ഐശ്വര്യ പദ്ധതി’ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ലക്ഷ്യങ്ങള്‍

ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള കോഴിയിനങ്ങളെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വീടുകളില്‍ വ്യാപിപ്പിക്കുക.
കോഴികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വീട്ടുകാരുടെ ജോലിഭാരവും കുറയ്ക്കുന്ന രീതിയിലുള്ള ഗാര്‍ഹിക കോഴിക്കൂടുകള്‍ പ്രചാരത്തില്‍ വരുത്തുക
കോഴി വളര്‍ത്തല്‍ ഒരു കൃഷി എന്നതിലുപരി ഒരു ഹോബി/ വിനോദമാക്കി മാറ്റുക
അടുക്കളാവശിഷ്ടങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുക
വീട്ടമ്മമാരുടെ ഒഴിവു സമയങ്ങള്‍ ഫലപ്രദമായും ഗുണപരമായും ഉപയോഗിക്കുക
ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടുന്ന കുട്ടികളെ മാനസികോല്ലാസത്തിലൂടെ മൃഗക്ഷേമപദ്ധതികളില്‍ താല്‍പര്യം ഉള്ളവരാക്കുക.
ജൈവവള ലഭ്യതയിലൂടെ അടുക്കളത്തോട്ടം പദ്ധതി പരിപോഷിപ്പിക്കുക.
സവിശേഷതകള്‍

അതുല്യ കോഴികള്‍
ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയ്ക്ക് ദേശീയ അംഗീകാരം നേടിയിട്ടുള്ള അതുല്യ കോഴികള്‍ വര്‍ഷത്തില്‍ 303 മുട്ടകള്‍ ഇടാന്‍ ശേഷിയുള്ളവയാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്. വ്യാവസായിക ഫാമുകളെ ലക്ഷ്യമാക്കി കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള എ.ഐ.സി.ആര്‍.പി. ഓണ്‍ പൗള്‍ട്രി, മണ്ണുത്തി വിഭാഗമാണ് ഈ കോഴികളെ വികസിപ്പിച്ചിട്ടുള്ളത്. വ്യാവസായിക ഉല്‍പ്പാദനത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉെണ്ടന്നിരിക്കെ കേരളത്തിലെ വീടുകളില്‍ തന്നെ ഈ ഉല്‍പ്പാദന ക്ഷമതയുള്ള ഇനങ്ങളുടെ പ്രയോജനം ലഭിക്കുന്നതിനാണ് പുത്തന്‍ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ ഈ കോഴികളെ വിതരണം ചെയ്യുന്നത്.

ശുഭ്രവര്‍ണ്ണമേനികൊണ്ട് ആരുടേയും മനം മയക്കുന്ന

Leave a comment